Sports
കോഴിക്കോട്: കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസും ഫൈനലിൽ.
സെന്റ് ജോസഫ്സ് പുളിങ്കുന്നിനെ തോൽപ്പിച്ചാണ് (66-48) കൊരട്ടി ഫൈനലിൽ പ്രവേശിച്ചത്. ജിവി എച്ച്എസ്എസ് കണ്ണൂരിനെ (53-30) മറികടന്നായിരുന്നു പ്രൊവിഡൻസ് പെൺകുട്ടികളുടെ ഫൈനൽ പ്രവേശം.
National
ന്യൂഡൽഹി: ഹിന്ദിയിൽ പ്രാവീണ്യമില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുതെന്ന് സുപ്രീം കോടതി ജഡ്ജി ബി.വി. നാഗരത്ന. നിയമ സംവിധാനത്തിൽ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉൾക്കൊള്ളേണ്ടതുണ്ടെന്നും ബി.വി. നാഗരത്ന പറഞ്ഞു.
കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുപ്രീം കോടതി ജഡ്ജി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ നിരവധി ഭാഷകളെ അംഗീകരിക്കുന്നുണ്ടെന്നും ബി.വി. നാഗരത്ന വ്യക്തമാക്കി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച് ഉന്നത കോടതികളിൽ ഇംഗ്ലീഷായിരിക്കും അവരെ ആശയവിനിമയത്തിന് പര്യാപ്തരാക്കുകയെന്നും സുപ്രീം കോടതി ജഡ്ജി പറഞ്ഞു.
ജുഡീഷ്യറിയിലെ ഭാഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മിതത്വം അനിവാര്യമാണെന്ന് വിശദീകരിച്ച ബി.വി. നാഗരത്ന തന്റെ പരാമർശങ്ങൾ രാഷ്ട്രീയപരമല്ലെന്നും വ്യക്തമാക്കി.